Sunday, July 30, 2017

ഏറുമാടം

ആ കൊച്ചു കുളത്തിൽ മുങ്ങി പൊങ്ങുമ്പോ കിട്ടുന്ന സുഖം ഒന്നു വേറെ തന്നെ.  നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു , അടുത്തുള്ള വനത്തിൽ നിന്നും പല രീതിയിലുള്ള ശബ്ദങ്ങൾ കേട്ടു തുടങ്ങി, 

പെട്ടെന്ന് മടങ്ങണം . 

ഒരു പ്രാവിശ്യം കൂടെ മുങ്ങി പൊങ്ങിട്ടു തടി തപ്പുന്നതാണ് ബുദ്ധി . ഇലഞ്ഞി പൂവിന്റെ ഗന്ധം ആ വനകന്യകയെ കെട്ടിപുണർന്നു കിടന്നു. രാവിൻറെ കുളിര്കാറ്റ്‌  മരങ്ങളെ മെല്ലെ തലോടി .

"സഹായിക്കണം", ആരോ മെല്ലെ പറഞ്ഞത് കേട്ടു ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി. 

തലയിൽ നിന്നും  ഊർന്നിറങ്ങിയ വെള്ളത്തുള്ളികൾ മുത്തുമാലകൾ പോലെ എന്റെ മുഖത്തൂടെ ഇഴഞ്ഞിറങ്ങി . മെല്ലെ  മുഖം തുടച്ചു ഞാൻ അയാളെ ഒന്ന് നോക്കി .  ഈ സമയത്തു് ഈ വിജനമായ വാനപ്രദേശത് ഞാൻ ആരെയും പ്രതിക്ഷിക്കുന്നില്ലാരുന്നു.

മെലിഞ്ഞു ഇരുണ്ട രൂപം, കറുത്ത മുണ്ടും തോളത്തു ഒരു തോർത്തും . കയ്യിൽ ഉണ്ടാരുന്ന തുണിസഞ്ചി നെഞ്ചോടു ചേർത്ത് വച്ചതു അയാൾ ദയനീയമായി എന്നെ നോക്കി . നരച്ചു തുടങ്ങിയ താടിയും നീട്ടി വളർത്തിയ മുടിയും തളർന്ന കണ്ണുകളും, മുടി മെല്ലെ ഒരു വശത്തേക്ക് നീക്കി അയാൾ തുടർന്നു...

 സഹായിക്കണം .. കാടു കടക്കണം ... അത്യാവിശ്യമാണ് വെളുക്കുവോളം കാക്കാൻ വയ്യ ..
 
ദേഹം തോർത്തി ഞാൻ അയാളുടെ അടുതെക്ക് ചെന്നു. 

അയാൾ തുടര്ന്നു " ഒറ്റയ്ക്ക് മാടൻ മരം കടന്നു പോകാൻ ധൈര്യം പോരാ , അതുവരെ ഒന്ന് ...".
 
മാടൻ മരമോ ? അതെവിടെ ആണ് , ഞാൻ പലവട്ടത്തെ കാട്ടിനുള്ളിൽ പോയിട്ടുണ്ട്, ഇതുവരെ അങ്ങനെ ഒരു മരം ഞാൻ  കണ്ടിട്ടില്ലാലോ.

എനിക്കറിയില്ല, അയാൾ തുടർന്ന്, ഞാനീ നാട്ടിൽ ആദ്യാ ... തിരികെപോകാൻ വൈകിയപ്പോ ചില നാട്ടുകാർ പറഞ്ഞ  കഥയാണ് . നേരം വൈകിയാൽ അപകടം  ആണെന്നും,കാട്ടിനുള്ളിൽ പണ്ട് ഏറുമാടത്തിൽ നിന്നും വീണു മരിച്ച ഒരു ഫോറെസ്റ്  ഗാർഡിന്റെ ആത്മാവു ശല്യം ഉണ്ടെന്നും ഒക്കെ.

ദേഹം തോർത്തി ഞാൻ ചിരിച്ചു. ചേട്ടാ  ഞാനും ഒരു ഫോറെസ്റ് ഓഫ്സെർ ആണ് .  ഇതുവരെ ഇങ്ങനെ ഒരു   കഥ കേട്ടിട്ടില്ല. ഇവിടെന്നു ഏകദേശം ഒന്നര കിലോമീറ്റര് കാട്ടിലൂടെ നടന്നാൽ ഒരു പൊളിഞ്ഞ ഏറുമാടം  കാണാം, അതിൽ ആത്മാവും ഇല്ല പ്രേതവും ഇല്ല . 

അതുവരെ വന്നാൽ മതയെങ്കിൽ ഞാൻ  വരം,പക്ഷെ അത് കഴ്ഞ്ഞു കാട്ടുമൃഗങ്ങളെ സൂക്ഷിക്കണം, ഇന്ന് തന്നെ പോകണം എന്ന് വാശി ആണോ ?

പോണം.. പോയെ തീരു .  വീട്ടിൽ മകൾ  ഒറ്റക്കാണ്,ഞാൻ എത്തിയില്ലേ പേടിക്കും... സഹായിക്കണം..അയാൾ കൈ കൂപ്പി. 
 
ശരി ,  യൂണിഫോം ഇട്ടുകൊണ്ട്  ഞാൻ പറഞ്ഞു.  എന്റെ ഡ്യൂട്ടി ടൈം കഴ്ഞ്ഞു എങ്കിലും വരൂ ഞാൻ കൂടെ വരാം.

നിലാവെളിച്ചം ആ ഒറ്റയടിപ്പാതയിൽ വീണു തുടങ്ങിയിരുന്നു . തിങ്ങി വളരുന്നു മരങ്ങൾക്കിടയിലൂടെ ഞങ്ങൾ നടന്നു.  ചീവീടുകളുടെ കരച്ചിലും കുറുക്കന്റെ ഒലിയിടലും എനിക്ക് സുപരിചതമരുന്നു.   

അമ്മാവന് പീടിയുണ്ടോ ? ഞാൻ ചോദിച്ചു . ഇല്ല എന്ന് പറഞ്ഞാൽ അത് കളവാകും , അയാൾ  ചിരിച്ചുകൊണ്ട് പറഞ്ഞു. 

അപ്പോൾ ഈ പറഞ്ഞ ഏറുമാടം കഴിഞ്ഞാൽ അമ്മാവൻ  എങ്ങനെ പോകും ?

അയാൾ ഒന്ന് നിന്നു ... ഒന്നും മിണ്ടാതെ  അയാൾ നടന്നു .  

പ്രായത്തിൽ കവിഞ്ഞ  ചുറുചുറുക്ക് ഉണ്ടാരുന്നു അയാൾക്.  കാലിൽ ഒരു  ചെരുപ്പ്  ഇല്ലാതെ എങ്ങനെയി  കാട്ടു വഴിയിലൂടെ നടക്കാൻ സാധിക്കുന്നു? ഞാൻ ചോദിച്ചു.

ഒന്നും  മിണ്ടാതെ അയാൾ പിന്നെയും നടന്നു.
 
ഏറുമാടം  എത്താറായി, പേടി ഉണ്ടോ?

ഇല്ല . സാറിനോ ? അയാൾ തിരിഞ്ഞു നിന്ന് ചോദിച്ചു. അയാളുടെ കണ്ണുകൾ നിലാവെളിച്ചത്തിൽ  തിളങ്ങി  .. ഇല്ല എനിക്ക് തോന്നിയതാണ്

നടന്നു ഞങ്ങൾ ആ പഴയ ഏറുമാടം ഉള്ള മരത്തിന്റെ അടുത്തു എത്തി .

കുറച്ചു ദൂരെ നിന്ന് തന്നെ എനിക്കാ ഏറുമാടം കാണാമായിരുന്നു. പൊളിഞ്ഞു താഴെ വീഴാറായ ആ ഏറുമാടം. ആര്  ഉണ്ടാക്കിയതാ  എന്നൊന്നും അറിയില്ല.
 
അയാൾ നടത്തം നിർത്തി ഏറുമാടത്തിലേക്കു നോക്കി, ഭയം നിറഞ്ഞ കണ്ണുകൾ  ചുറ്റുമുള്ള കാട്ടുമരച്ചില്ലകളിലേക്ക് നീങ്ങി, കാതുകൾ എന്തോ ശ്രെദ്ധിക്കുന്നപോലെ അയാൾ ഒരു വശത്തേക്ക് തല ചെരിച്ചു നിന്നു .
 
എന്താ എന്ത് പറ്റി, പേടി  തോന്നുന്നുണ്ടോ? ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു. ഒന്നും മിണ്ടാതെ നിൽക്കുന്ന അയാളുടെ തോളിൽ ഞാൻ കൈ വച്ചു .. എന്താ ?
 
അയാൾ കണ്ണുകൾ വിടർത്തി എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

സാർ .. എന്താ കൈകൾ തണുത്തു ഇരിക്കുന്നത്? സാറിന്റെ ... സാറിന്റെ കണ്ണുകൾ ചുവന്നു ഇരിക്കുന്നല്ലോ...
 
കൈകളിൽ നഖങ്ങൾ നീണ്ടു വളർന്നു ഇരിക്കുന്നല്ലോ... പെട്ടെന്ന് ചുറ്റും നിശബ്ദമായി.. ചീവീടുകൾ കരച്ചിൽ .. നിർത്തി.കുറുക്കന്മാർ ഓലിയിടൽ നിർത്തി ... എങ്ങും തണുപ്പുള്ള ഒരു ശ്മശാന നിശബ്ദദ പറന്നു..
 
തോളത്തു വച്ച എന്റെ കൈകൾ ആകയാൽ തട്ടിമാറ്റി ..  അവിടെ പൊടിഞ്ഞ ചോര അയാൾ തൊട്ടു നോക്കി.. എന്നെ പിന്നെയും ഭയത്തോടെ നോക്കി ...

സോറി .. നഖം കൊണ്ടല്ലോ... ഞാൻ പറഞ്ഞു  തീരും മുൻപേ അയാൾ പിറകിലോട്ടു ചുവടുകൾ വച്ചു  .. 

ഭീതി നിറഞ്ഞ അയാളുടെ കണ്ണുകളിലേക്കു വിയർപ്പു തുള്ളികൾ  മെല്ലെ ഊർന്നിറങ്ങി . അയാളുടെ കിതപ്പ് നിശബ്ദതയെ ഭേദിച്ച് അലതല്ലി
 
ഒന്നും മിണ്ടാതെ അയാൾ പിന്നെയും പിറകോട്ടു ചുവടാട്ടുകൾ വച്ചു, ഒരു വേരിന്റെ കുറ്റിയിൽ തട്ടി അയാൾ മലർന്നു വീണു . ഇടതു കൈ പൊക്കി വലതു കൈ നിലത്തു നിലത്തു കുത്തി അയാൾ എന്നോട് യാചിച്ചു.. ..

 വേണ്ട...വേണ്ട... എന്നെ വിട്ടേക്കു , എന്റെ മകൾക്കു വേറെയാരും ഇല്ല . 

 വിറക്കുന്ന ദേഹവുമായി അയാൾ എങ്ങനെയോ എണിറ്റു നിന്നു . നിലത്തു  വീണ സഞ്ചി ഞാൻ എടുത്തു അയാൾക്കു നേരെ നീട്ടി ...

അയാൾ പിന്നെയും പിറകിലോട്ടു നീങ്ങി എന്നിട്ട് കാട്ടിലേക്ക് ഓടി മറഞ്ഞു. 
 
ഇടക്ക് ഇടക്ക് തിരിഞ്ഞു നോക്കി ഓടുന്ന   അയാളെ ഒരു തണുത്ത കാറ്റ് പിന്തുടർന്നു .. ഒരു നിലവിളി ആ കാടെങ്ങും അലയടിച്ചു.
 
ചീവീടുകളുടെ കരച്ചിൽ പിന്നെയും കേട്ട് തുടങ്ങി.. ഞാൻ മെല്ലെ ആ ഏറുമാടത്തിന്റെ പൊട്ടിപൊളിഞ്ഞ ഏണിയിൽകൂടെ മുകളിലോട്ടു കയറി.

2 comments: